Sunday, November 10, 2013

From my favorite book




"I am no better than the old lightning-struck chestnut-tree in Thornfield orchard," he remarked ere long. "And what right would that ruin have to bid a budding woodbine cover its decay with freshness?"
"You are no ruin, sir -- no lightning-struck tree: you are green and vigorous. Plants will grow about your roots, whether you ask them or not, because they take delight in your bountiful shadow; and as they grow they will lean towards you, and wind round you, because your strength offers them so safe a prop."







{{{ There was this old tree just outside the balcony with a young creeper climbing and growing on its support. I wanted to take a photo, but couldn't as some unromantic realistic guy cut it down. So I tried to draw a picture. }}}


Guess the book ???



Monday, November 4, 2013

എന്‍റെ പ്രണയാനുഭവങ്ങൾ




എത്രയോ സ്ത്രീകൾ അവരവരുടെ പ്രണയ കഥകൾ എഴുതുന്നു. എനിക്കും തോന്നി എൻന്‍റെ അനുഭവങ്ങൾ എഴുതിയാൽ കൊള്ളാം എന്ന്.
ആദ്യം മുതൽ തുടങ്ങുന്നു:

1. സ്കൂൾ കാലഘട്ടം. എനിക്ക് ഒരു ചെറുക്കനോട് എന്തെന്നില്ലാത്ത ഒരു ... ഒരു ... ഇത് ... അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നു. അവൻ നടക്കുന്ന വഴികളിൽ കണ്ണ് നട്ട്, അവൻ കയറുന്ന ബസ്‌ നോക്കി കാത്തു നിന്ന് ജീവിതം മുന്നോട്ടു പോകുന്നു.
ഒരു സുദിനത്തിൽ അതാ അവൻ എന്നെ തന്നെ നോക്കുന്നു. ഷാരുഖ് ഖാൻ കജോളിനെ നോക്കുന്ന പോലത്തെ ഒരു നോട്ടം. രോമാഞ്ചം വന്നു പോയി. സത്യം!

എല്ലാം തകർത്തു കൊണ്ട് അടുത്ത നിമിഷം അവൻ പറയുകയാണ്: "ഒന്ന് മാറി നിന്നൂടെ?".

ബഷീറിന് ചാമ്പക്കയെങ്കിൽ എനിക്ക് അതൊരു ജൂനിയർ പെണ്‍കുട്ടി ആയിരുന്നു.

2.അതെല്ലാം ഞാൻ മറന്നു. വീണ്ടും പ്രണയത്തിന്‍റെ പുതുനാമ്പുകൾ. ഇത്തവണ സത്യമായിട്ടും എനിക്ക് ഒന്നും ഇല്ലായിരുന്നു ... എന്നാലും കാണാൻ കൊള്ളാവുന്ന സ്മാർട്ട്‌ ആയ ഒരു പയ്യൻ രാവിലെ  കോളേജ് ഗേറ്റിനു മുന്നിൽ എന്നെ കാത്തുനിൽക്കുന്നു എന്ന് കേട്ടാൽ ആർക്കായാലും ഒരു 'ഇത്' തോന്നിപ്പോവില്ലേ? എന്നെ കണ്ടപ്പോൾ അവന്‍റെ കണ്ണുകൾ തിളങ്ങി, അത് കണ്ട് എന്‍റെ ഹൃദയമിടിപ്പുകൾ കൂടി.

അവന്‍റെ ആവശ്യം പക്ഷെ മറ്റെന്തൊക്കെയോ ആയിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ "Assignment". അത് ഞാൻ എഴുതിയത് നോക്കി കോപ്പിയടിക്കാൻ കൊതിയോടെ കാത്തു നിന്നതായിരുന്നു ആ ചുള്ളൻ.

3. ഇനി അതേ കോളേജ് രണ്ട് വർഷങ്ങൾക്കു ശേഷം. ക്ലാസ്സിലെ സുന്ദരിമാർക്ക് പുറകിലെ ബെഞ്ചുകളിലെ ചേട്ടൻമാർ love-letters അയക്കുന്നത്‌ ഒരു സ്ഥിരം പരിപാടി ആണല്ലോ. ഒറ്റ ഒരിക്കൽ മാത്രം എനിക്കും കിട്ടി ഒരെണ്ണം. സത്യമായിട്ടും എനിക്കത് ഫ്രെയിം ചെയ്തു വെക്കാനുള്ള സന്തോഷം തോന്നി. തുറന്നു വായിക്കുന്നത് വരെ. ആ _______മാർ എഴുതിയത്: "ഇനി ഈ ഡ്രസ്സ്‌ ഇട്ടു വന്നാൽ ചന്തിക്ക് അടി കിട്ടും." എന്ന് മാത്രമായിരുന്നു.

എന്‍റെ "precious backside" ന്റെ സുരക്ഷയെ കരുതി ഞാൻ പിന്നെ ആ ഡ്രസ്സ്‌ ഇട്ടിട്ടില്ല. ആണുങ്ങളായാൽ വാക്ക് പാലിക്കണം എന്നൊക്കെ വിചാരമുള്ള ആരെങ്കിലും ആണ് അത് എഴുതിയതെങ്കിൽ.... ഹോ! എനിക്ക് ഓർക്കാനേ വയ്യ!

4. ഇനി കുറേ വർഷങ്ങൾ മുന്നോട്ട്. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയം. ട്രെയിൻ വളരെ പ്രണയാതുരമായ ഒരു വാഹനം ആണെന്നാണ് എന്‍റെ അഭിപ്രായം. എത്ര സിനിമയിലാ ട്രെയിനിൽ പ്രണയം ആരംഭിക്കുന്നത്.

എന്തായാലും ട്രെയിനിൽ പല ആൾക്കാരും സഹയാത്രികരോട് സൗഹൃദം തുടങ്ങുന്നതും. രാത്രി മുഴുവൻ സംസാരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

അങ്ങനെ ഞാൻ ട്രെയിനിൽ കയറി. അപ്പർ ബെർത്തിൽ കയറി കിടന്ന് വായിക്കാൻ തുടങ്ങി. സൈഡ് ലോവറിൽ ഒരു പുരുഷൻ ആണ് എന്ന് കണ്ടു. ആരോ ലൈറ്റുകൾ ഓഫ്‌ ആക്കി. പിന്നെ ഞാൻ പതുക്കെ ഉറക്കം തൂങ്ങാൻ തുടങ്ങി.

അതേ ഉറക്കപിച്ചിൽ ഞാൻ താഴെ ഇറങ്ങി. പെട്ടെന്ന് ആ നനുത്ത ഇരുട്ടിൽ അയാൾ വളരെ പതുപതുത്ത ശബ്ദത്തിൽ ചോദിച്ചു: "എന്താ ഉറക്കം വരുന്നില്ലേ?". ഞാൻ എന്‍റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു പോയി: "എനിക്കൊന്നു അത്യാവശ്യമായിട്ട് ടോയിലെറ്റിൽ പോകണം"

തിരിച്ചു വരുമ്പോഴേക്ക്‌ എനിക്ക് എന്‍റെ അബദ്ധം മനസ്സിലായിരുന്നുവെങ്കിലും ആ 5 മിനിറ്റ് കൊണ്ട് അയാൾ മുഖം വരെ മൂടിപുതച്ചു ഉറക്കത്തിലായി കഴിഞ്ഞിരുന്നു.

പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?


Saturday, October 12, 2013

Dream gone Sour

I wanted to become a writer,
Didn't know how or when neither,
but in my wild dreams, somehow somewhere,
I always wanted to be a writer.

 
Its  true that my language isn't proper,
nor am I well-versed in grammar,
even my communication skills are poor,
but I still wanted to be a writer.


I love books: be it romance, aliens or adventure;
but with those educational, am a complete goner;
No! I won't read if it is not for pleasure,
Even if it is good literature.


I did work for a publisher,
I wanted to be Shakespeare;
but they paid for being a researcher
With that ended my dream career.


Where ever I tried, I ended up a failure.
But I relive my dreams now through blogger.
Hey, I never did loose my laughter,
True! that's what really matter!

Thursday, May 16, 2013

ദേഷ്യം

എപ്പോൾ ഏത്‌ നിമിഷത്തിൽ എന്നെ കീഴടക്കും എന്ന് അറിയില്ല ...

എന്ത് കൊണ്ട് ഞാൻ തോല്ക്കുന്നു എന്നും മനസ്സിലാവുന്നില്ല ...

വിവേകത്തിന്റെ, വീണ്ടുവിചാരത്തിന്റെ സമയം കഴിഞ്ഞു പോവുന്നു ?

എവിടെയാണ് ഒരു പിടിവള്ളി?



Saturday, January 26, 2013

മൗനം

ഒന്നും പറയാനില്ലാത്തത്‌ കൊണ്ടല്ല , എന്ത് എങ്ങനെ പറയണം എന്ന് അറിയാത്തത് കൊണ്ട് ഞാനും മൗനം കാംക്ഷിക്കുന്നു


പുതിയ നിയമം: സുവിശേഷത്തിന് ശേഷം 


പ്രവര്‍ത്തനങ്ങള്‍  

മരണം മൂന്നു ദിവസം മുന്‍പായിരുന്നു എന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ സ്ഥിരീകരിച്ചു. ശവസംസ്കാരത്തിന്‍റെ  നാല്‍പത്തി ഒന്നാം ദിവസമാണു കത്ത് വന്നത്. അമ്മയുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍. ആത്മഹത്യാക്കുറിപ്പ്‌. കുറ്റപത്രം.

ജീവന്‍റെ ഓരോ  വഴിയും അടയാളപ്പെടുത്തിയ സത്യം മാത്രമായ വചനങ്ങള്‍. വായില്‍ കയിപ്പും കണ്ണില്‍ കറുപ്പും നിറക്കുന്ന വെറുപ്പ്‌. ആദി മുതല്‍ അന്ത്യം വരെ ...



______________________________________________________________________________________________________________
ലേഖനം

"ആദിയില്‍ വെറുപ്പുണ്ടായിരുന്നു. വെറുപ്പ്‌ നിങ്ങള്‍ തന്നെയായിരുന്നു. നിങ്ങളുടെ ഏറ്റവും സ്ഥായിയായ ഭാവവും, നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ അസ്തിത്വവും വെറുപ്പായിരുന്നു. നിങ്ങള്‍ എന്നും  എന്നെ വെറുത്തിരുന്നു.

"ജനനം മുതല്‍, അതിലും മുന്‍പ്, ഞാന്‍ ഉരുവായേക്കും എന്നു തോന്നിയ നിമിഷം മുതല്‍ നിങ്ങള്‍ എന്നെ വെറുത്തു. 

"നിങ്ങളുടെ ഓരോ ചിന്തയിലും, ഓരോ പ്രവര്‍ത്തിയിലും എന്നോടുള്ള വെറുപ്പ്‌ നിറഞ്ഞു. നിങ്ങളുടെ ജീവിതത്തിന്‍റെ നിറം എന്നോടുള്ള വെറുപ്പിന്‍റെ  കറുപ്പായിരുന്നു. നിങ്ങളുടെ സൂര്യപ്രകാശത്തിന്‍റെ അതേ വെളിച്ചമാണ് എനിക്കും കിട്ടുന്നത് എന്നത് നിങ്ങളുടെ പകലുകളെ ഇരുട്ടിലാഴ്ത്തി. നിങ്ങളും ഞാനും ഒരേ വായു ശ്വസിക്കുന്നു എന്ന ചിന്ത നിങ്ങളുടെ ശ്വാസകോശങ്ങളെ വീര്‍പ്പുമുട്ടിച്ചു.

"നിങ്ങളോട് എനിക്കെന്നും സഹതാപമായിരുന്നു. നേരിയ പുച്ഛo കലര്‍ന്ന സഹതാപം. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുമുണ്ട്.  നിങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം വിളമ്പാനും, ഇഷ്ടമുള്ള പാട്ടുകള്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാനും, ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ ഓരോ ഇഷ്ട്ടവും എന്നോടുള്ള വെറുപ്പ്‌ കലര്‍ന്ന് അലങ്കോലപ്പെടാന്‍ വേണ്ടി തന്നെ.

"പണ്ടെല്ലാം സഹതാപം കൊണ്ടായിരുന്നെങ്കില്‍, പിന്നീട് പുച്ഛo കൊണ്ടു മാത്രമായിരുന്നു. നിങ്ങള്‍ അത് മനസ്സിലാക്കി എന്നെ കൂടുതല്‍ വെറുക്കും എന്നറിഞ്ഞു കൊണ്ട് തന്നെ. നിങ്ങളെ അലോസരപ്പെടുത്താന്‍ വേണ്ടി മാത്രം ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ മറിച്ചുനോക്കി , നിര്‍ബന്ധിച്ച് സുന്ദരമായ ഇടങ്ങളില്‍  കൊണ്ടുപോയി. നിങ്ങളുടെ ഭാര്യയുടെയും, കുട്ടികളുടെയും സ്നേഹം പിടിച്ചു പറ്റി. അവരെ ഒരുപാട് സ്നേഹിച്ചു. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ വേണ്ടിയല്ല. നിങ്ങളുടെ വെറുപ്പിനു വേണ്ടി.

"നിങ്ങള്‍ നിങ്ങളെ തന്നെ വെറുക്കാന്‍ വേണ്ടി, ഓരോ വിജയത്തിലും നിങ്ങളെ ഹാര്‍ദവമായി അഭിനന്ദിച്ചു, കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.
നിങ്ങളത് മനസ്സിലാകി എന്നും എന്നെ മരണത്തോളം വെറുത്തു എന്നും എനിക്കറിയാം.

"എന്നെ ഇല്ലാതാക്കണം എന്ന് ആഗ്രഹം തോന്നിയ നിമിഷങ്ങളെ നിങ്ങള്‍ വെറുത്തു. കുറ്റബോധത്തോടെ സ്വയം വെറുത്തു.ആ കുറ്റബോധത്തെ വെറുത്തു. കൊല്ലണം എന്ന ചിന്തയെ വെറുത്തു. കൊല്ലതിരിക്കുന്ന പ്രവര്‍ത്തിയെ വെറുത്തു. ഓരോ വാക്കിലും, പ്രവര്‍ത്തിയിലും, ഉപേക്ഷയിലും സ്വയം പിഴ ചാര്‍ത്തി .

"എന്‍റെ പരസ്യ ജീവിതത്തിലെ ആദ്യ അത്ഭുദം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ഇല്ലാതാകുന്നു. നിങ്ങളുടെ കാണാചങ്ങലകളെ പൊട്ടിച്ചുമാറ്റി കൊണ്ട് കാലത്തെ രണ്ടായി പകുക്കുന്നു . നിങ്ങളുടെ ജീവിതത്തില്‍ ഇനി ഞാനില്ല. എന്‍റെ ചിന്തകളില്ല. ഇനി ഒരു പുതിയ കാലഘട്ടം.

"പക്ഷേ ഒരു ഉത്തവാധിത്തം ഏല്‍പ്പിക്കുന്നു. നിങ്ങളെ തന്നെ. എന്‍റെ ഓര്‍മക്കായി നിങ്ങള്‍ ഇത് ചെയ്യുക. എന്‍റെ സഭ നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ.

-- നിങ്ങളുടെ  കൂടപ്പിറപ്പ് "

_____________________________________________________________________________________________________________


വെളിപാട് 
വെളിപ്പെട്ടത്  ഇത്ര മാത്രം :

മരിച്ചവന് പകരം വെക്കാന്‍ ഇനി ആര് ?
അവനോടുള്ള വെറുപ്പ്‌ ഇനി ആരോട് ?
അലങ്കാര ചിരിയുമായി നില്‍ക്കേണ്ട ജഡം ആര്?

എവിടെയാണ് മോക്ഷം? പുനരുദ്ധാനം?